മാതാവായ നങ്ങമ്മപിള്ളയെ കല്പലതയായും, സ്വാമികളെ ആ ലതയില്‍പൂത്ത സുരപുഷ്പമായും രൂപണം ചെയ്തിരിക്കുന്നു. സ്വാമികളാകുന്ന ഈ സുരപുഷ്പം അദ്വൈതതത്വസൗരഭ്യം പരത്തുന്നു.

അദ്വൈതതത്വസൗരഭ്യമുള്ള സുരപുഷ്പം -ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-8

നങ്ങമ്മയെന്ന നറുകല്പക വല്ലിപൂത്ത
തുംഗാഭിരാമതയെഴും സുരപുഷ്പമായി
അദ്വൈതതത്വ വരഗന്ധമഹോ! പരത്തും
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം

നങ്ങമ്മയെന്ന നറുകല്പകവല്ലി = നങ്ങമ്മപിള്ളയാകുന്ന കല്പലത.

തുംഗാഭിരാമതയെഴും = അതിമനോഹരമായ.

സുരപുഷ്പം = കല്പവൃഷപ്പൂവ്.

അദ്വൈതതത്വവരഗന്ധം = അദ്വൈതതത്വത്തിന്‍റെ ശ്രേഷ്ഠമായ സൗരഭ്യം.

മാതാവായ നങ്ങമ്മപിള്ളയെ കല്പലതയായും, സ്വാമികളെ ആ ലതയില്‍പൂത്ത സുരപുഷ്പമായും രൂപണം ചെയ്തിരിക്കുന്നു. സ്വാമികളാകുന്ന ഈ സുരപുഷ്പം അദ്വൈതതത്വസൗരഭ്യം പരത്തുന്നു.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.  ]