ശ്രീ ചട്ടമ്പിസ്വാമികള്‍ കൂപക്കരമഠത്തിലെ ഗ്രന്ഥപുരയില്‍കടന്ന് ഊണും ഉറക്കവുമില്ലാതെ മൂന്നുദിവസംകൊണ്ട് തന്ത്രവിധികള്‍, ക്ഷേത്രപ്രതിഷ്ഠാദി കാര്യങ്ങള്‍ എന്നിവ പഠിച്ചു എന്ന് ഐതിഹ്യം. അന്ന് ചട്ടമ്പിസ്വാമിക്ക് ഇരുപത്തി ഒമ്പതു വയസ്സായിരുന്നു പ്രായം.

കൂപക്കരമഠത്തിലെ പഠനം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 22

കൂപക്കരപ്രഥിതമില്ലമതില്‍ക്കടന്ന-
സ്സ്വാപാദിവിട്ടു, ത്രിദിനത്തിനകത്തു ഭംഗ്യാ
പേര്‍പെറ്റ തന്ത്രവിധി സര്‍വ്വമഹോ! പഠിച്ച
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം

കൂപക്കരപ്രഥിതമില്ലമതില്‍ = കൂപക്കരമഠം എന്നു പ്രസിദ്ധമായ നമ്പൂതിരി ഇല്ലത്തില്‍.

പ്രഥിതം = പ്രസിദ്ധം. (തിരുവനന്തപുരത്തെ പ്രസിദ്ധമായ ഒരു നമ്പൂതിരി ഇല്ലമായിരുന്നു കൂപക്കരമഠം. ഇവര്‍ വലിയ ജന്മികളും താന്ത്രികന്മാരുമായിരുന്നു.)

സ്വാപാദി വിട്ടു് = സ്വാപം (ഉറക്കം) മുതലായവ കൂടാതെ. -ഊണും ഉറക്കവുമില്ലാതെ.

സ്വാപം = ഉറക്കം.

ത്രിദിനത്തിനകത്ത് = മൂന്നുദിവസത്തിനുള്ളില്‍.

പേര്‍പെറ്റ = സുപ്രസിദ്ധമായ.

തന്ത്രവിധി സര്‍വം = എല്ലാ തന്ത്രവിധികളും.

ശ്രീ ചട്ടമ്പിസ്വാമികള്‍ കൂപക്കരമഠത്തിലെ ഗ്രന്ഥപുരയില്‍കടന്ന് ഊണും ഉറക്കവുമില്ലാതെ മൂന്നുദിവസംകൊണ്ട് തന്ത്രവിധികള്‍, ക്ഷേത്രപ്രതിഷ്ഠാദി കാര്യങ്ങള്‍ എന്നിവ പഠിച്ചു എന്ന് ഐതിഹ്യം. അന്ന് ചട്ടമ്പിസ്വാമിക്ക് ഇരുപത്തി ഒമ്പതു വയസ്സായിരുന്നു പ്രായം.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]