Tag Archives: chattampiswamikal

പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം

ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന സാഹിത്യകുശലന്‍ ശ്രീ. ടി. കെ. കൃഷ്ണമേനോന്റെ പത്‌നി ശ്രീമതി. ടി. വി. കല്യാണിയമ്മ ഒരിയ്ക്കല്‍ ചട്ടമ്പി സ്വാമികളോട് സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ ഒരു വിഷയത്തെപറ്റി ഉപന്യസിക്കണമെന്ന് അപേക്ഷിച്ചു. അതുപ്രകാരം സ്വാമികള്‍ എറണാകുളത്ത് സ്ത്രീ സമാജത്തില്‍ ചെയ്ത പ്രഭാഷണമാണ് ''പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം'' എന്ന ഈ പ്രബന്ധം.

Read More »

ജീവകാരുണ്യനിരൂപണം

മാംസഭുക്കുകള്‍ക്കും സസ്യഭുക്കുകള്‍ക്കും പ്രകൃതികൊണ്ടും ആകൃതികൊണ്ടും വ്യത്യാസം കാണുന്നുണ്ട്. മനുഷ്യന്‍ ഇതില്‍ ഏതു വര്‍ഗ്ഗമാണെന്നു നോക്കുക. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് വീരപ്പല്ലുകള്‍ കാണുന്നു. മനുഷ്യനും അപ്രകാരം നാലു പല്ലുകള്‍ കാണുന്നുണ്ട്. അതുകൊണ്ട് മനുഷ്യനെ മാംസഭുക്കായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

Read More »

ശ്രീ ചക്രവിധി – ശ്രീചക്രപൂജാകല്പം

ശ്രീ ചക്രവിധി, ഇവിടെ ആദ്യമായിട്ട് ഇതിലേക്കുള്ള ഒന്നാമത്തെ പ്രധാനരേഖയേയും ആ രേഖയുടെ ആകപ്പാടെയുള്ള നീളത്തേയും ഭൂപുരത്തേയും ത്രിവലയത്തേയും പറയുന്നു.

Read More »

ആദിഭാഷ (10)

ഹിന്ദുസ്ഥാനി തുടങ്ങിയ മേല്‍വിവരിച്ച ഭാഷകളിലെ അക്ഷരമാലകള്‍ അധികവും ഉത്ഭവമുറയെ ആദരിക്കുന്നവയായും വര്‍ണ്ണസംഖ്യകൊണ്ട് ദീര്‍ഘിക്കാത്തവയായും ലിപികളുടെ ഉച്ചാരണരീതികൊണ്ടും മറ്റും അപരിഷ്‌കൃതഭാവത്തെ സൂചിപ്പിക്കുന്നവയായും ഇരിക്കുന്നു.

Read More »

തമിഴ്‌സംസ്‌കൃതാദിതാരതമ്യം – ആദിഭാഷ (9)

നവ്യാഡംബരങ്ങള്‍കൊണ്ട് കൃത്രിമഭംഗി വിതറുന്ന വേഷവിധാനത്തില്‍കൂടി കണ്ണയച്ചാല്‍ പക്ഷേ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ സാധിക്കുകയില്ലെന്ന് ഒരാക്ഷേപം ഇവിടെ പുറപ്പെട്ടേക്കാം. അതു വാസ്തവം തന്നെ. എന്നാല്‍, നമ്മുടെ ദൃഷ്ടി സൂക്ഷ്മതരമാക്കി നോക്കുമ്പോള്‍ ആ കാഴ്ച എങ്ങും തടയാതെ എല്ലാ ഭാഷകള്‍ക്കും ആദിമൂലമായ ഒരവ്യക്തലക്ഷ്യത്തില്‍ ചെന്നവസാനിക്കേണ്ടിയിരിക്കുന്നു.

Read More »

ധാതുനിരൂപണം -ആദിഭാഷ (8)

ലട് എന്നത് വര്‍ത്തമാനകാലത്തെക്കുറിക്കുന്ന പ്രത്യയമാകയാല്‍ ഭൂ+ലട് എന്നു വന്നു. വിഭാഗിക്കുമ്പോള്‍ ഭു+ല്+അ+ട് എന്നായി. ഇവയില്‍ അ, ട് എന്നുള്ളവ ഇത്തുകളായി ലോപിച്ചുപോകയാല്‍ ഭു+ല് എന്നിരിക്കുന്നു.

Read More »

വിഭക്തിനിരൂപണം – ആദിഭാഷ (7)

സംസ്‌കൃതത്തില്‍ ഏഴു വിഭക്തികളുണ്ട്. അവ പ്രഥമാ, ദ്വിതീയാ, തൃതീയാ, ചതുര്‍ത്ഥീ, പഞ്ചമീ, ഷഷ്ഠീ, സപ്തമീ ഇവയാണ്. ഇവയില്‍ പ്രഥമാവിഭക്തിയില്‍ സംബോധനപ്രഥമാ എന്നൊരു ഭേദംകൂടിയുണ്ട്. ഓരോരോ വിഭക്തിയിലും ഏകദ്വിബഹുത്വങ്ങളെ കാട്ടുവാന്‍ പ്രത്യേകം പ്രത്യേകം പ്രത്യയങ്ങളുണ്ട്. ആകയാല്‍ വിഭക്തി പ്രത്യയങ്ങള്‍ 21 ആകുന്നു.

Read More »

വചനനിരൂപണം – ആദിഭാഷ (6)

സംസ്‌കൃതത്തില്‍ ഏകവചനം, ദ്വിവചനം, ബഹുവചനം എന്നു മൂന്ന് വചനങ്ങളുണ്ട്. ഉദാഹരണം-രാമഃ, രാമൗ, രാമാഃ. ഒരര്‍ത്ഥത്തെ കാണിക്കുന്നത് ഏകവചനം, രണ്ടിനെക്കുറിക്കുന്നത് ദ്വിവചനം, മൂന്നു മുതല്‍ മേല്‌പ്പോട്ടുള്ള എല്ലാ സംഖ്യകളെയും കുറിക്കുന്നത് ബഹുവചനം.

Read More »

ലിംഗനിരൂപണം -ആദിഭാഷ (5)

സംസ്‌കൃതത്തിലുള്ള ലിംഗവ്യവസ്ഥകേടിന് കവികളാണ് പ്രധാനഭൂതന്മാരെന്ന് ആ ഭാഷയില്‍ പാണ്ഡിത്യം സിദ്ധിച്ചവര്‍ക്കറിയാവുന്നതാണ്. വ്യാകരണമഹാഭാഷ്യകര്‍ത്താവായ പതഞ്ജലിമഹര്‍ഷി ലോകത്തിലുള്ള സകലവസ്തുക്കളും മൂന്നു ലിംഗങ്ങളോടുകൂടിയവതന്നെ എന്നു പറയുന്നു.

Read More »

പദവ്യവസ്ഥാനിരൂപണം – ആദിഭാഷ (4)

സംസ്‌കൃതത്തില്‍ നാമം, ആഖ്യാതം, ഉപസര്‍ഗം, നിപാതം എന്നു നാലു വകയായി ശബ്ദങ്ങളെ വിഭാഗിച്ചിരിക്കുന്നു. നാമമെന്നു വെച്ചാല്‍ ഒരു വസ്തുവിന്റെ പേരിനെകുറിക്കുന്ന ശബ്ദമാകുന്നു. ആഖ്യാതം പൂര്‍ണക്രിയയാകുന്നു. ഉപസര്‍ഗത്തിന് ക്രിയാധാതുക്കളോടു ചേര്‍ന്നുനിന്ന് അവയ്ക്ക് അര്‍ത്ഥവ്യാത്യാസമുണ്ടാക്കുന്ന ഒരുതരം ശബ്ദമെന്നു രൂപനിര്‍ണ്ണയം ചെയ്തുകാണുന്നു.

Read More »

സന്ധിനിരൂപണം – ആദിഭാഷ (3)

സംസ്‌കൃതം, തമിഴ് ഈ ഭാഷകളിലെ സന്ധികാര്യത്തെക്കുറിച്ച് പരിശോധിക്കാം. ആ രണ്ടു ഭാഷകളിലും സ്വരങ്ങള്‍ തമ്മിലും സ്വരങ്ങള്‍ വ്യഞ്ജനത്തോടും വ്യഞ്ജനങ്ങള്‍ തമ്മിലും ചേരുമ്പോള്‍ സന്ധിവികാരങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും, അവ അധികവും വ്യത്യസ്തങ്ങളായി കാണപ്പെടുന്നു.

Read More »

പ്രാരംഭം – ആദിഭാഷ (1)

ഈ ഭാഷകളെല്ലാം വീചീതരംഗന്യായേന ഏതോ ഒരു ആദിഭാഷയില്‍ ഒരു ദിക്കില്‍ തുടങ്ങി ക്രമേണ നാനാവഴിക്കും പരന്നിട്ടുള്ളതോ അല്ലെങ്കില്‍ കദംബമുകുളന്യായപ്രകാരം അവിടവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതോ ഏതാണെന്നു പ്രസ്തുതവിഷയത്തെ ആസ്പദമാക്കി ചിന്തിക്കേണ്ടിയിരിക്കുന്നു.

Read More »

പീഠിക – ആദിഭാഷ

'ആദിഭാഷാസിദ്ധാന്തം' ഭാഷാവിജ്ഞാനീയത്തിലെ ആദരണീയമായ ഒരു സിദ്ധാന്തമായി ഇന്നു പരിഗണിക്കപ്പെടുന്നില്ല. ലോകത്തെ എല്ലാ ഭാഷകളുടേയും മൂലം ആദിദ്രാവിഡമാണെന്ന ചട്ടമ്പിസ്വാമികളുടെ സിദ്ധാന്തം സ്വീകാര്യമല്ല. ഒരു പക്ഷേ ചട്ടമ്പിസ്വാമികള്‍ ഇങ്ങനെയൊരു നിലപാടെടുത്തത് സംസ്‌കൃതം സകലഭാഷകളുടെയും മൂലമാണെന്ന വാദഗതിക്കു മറുപുറം എന്ന മട്ടിലാകാം.

Read More »

അനുബന്ധങ്ങള്‍ (പ്രാചീനമലയാളം)

ഭാഷ്യം യഥാമനുഷ്യാധികാര നിയമമപോദ്യ ദേവാ ദീനാമപി വിദ്യാസ്വധികാര ഉക്തസ്തഥൈവ ദ്വിജാത്യധികാരനിയമാപവാദേന ശൂദ്രസ്യാപ്യധികാരസ്സ്യാദിത്യേ താം ആശങ്കാം നിവര്‍ത്തയിതുമിദമധികരണമാരഭ്യതേ.

Read More »

ചാതുര്‍വര്‍ണ്യാഭാസവും ബ്രാഹ്മണമതവും

ബ്രാഹ്മണന്‍ വിവാഹംചെയ്ത ശൂദ്രസ്ത്രീയില്‍ ജനിച്ച കന്യക ബ്രാഹ്മണനെത്തന്നെ വിവാഹംചെയ്തിട്ട് അവള്‍ക്കും പുത്രികള്‍ ജനിച്ച് അവരും അപ്രകാരം തന്നെ ഏഴു തലമുറവരെ ബ്രാഹ്മണനെത്തന്നെ വിവാഹം ചെയ്തുകൊണ്ടുവന്നാല്‍ ഏഴാമതു തലമുറയില്‍ ജനിച്ചവര്‍ ബ്രാഹ്മണജാതിയായിത്തീരുന്നു.

Read More »

ശൂദ്രശബ്ദം

ശൂദ്രാദിപദങ്ങള്‍ തമിഴ് ഭാഷയില്‍ ചിതൈച്ചൊല്ലായിരിക്കുന്നതിനാല്‍ സംസ്‌കൃതഭാഷയിലുള്ളവതന്നെ എന്നു തെളിയുന്നു

Read More »

നായന്മാരെപ്പറ്റി ചരിത്രകാലത്തില്‍ വിദേശീയന്മാര്‍ക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങള്‍

മലയാളദേശത്തെപ്പറ്റി നല്ല പരിചയം സിദ്ധിച്ചിരുന്ന അഞ്ജകണ്ടിയിലെ മിസ്റ്റര്‍ മര്‍ഡാക്ക് ബ്രൗണ്‍ എന്നയാള്‍ 19-ാം ശതവര്‍ഷാരംഭത്തില്‍ 'മിസ്റ്റര്‍ ഫ്രാന്‍സിസ് ബുക്കനന്‍' എന്നയാള്‍ക്കയച്ച എഴുത്തില്‍ രാജശക്തിയെ കുറിക്കുന്നതായി ഫ്രാന്‍സിലും മറ്റും നടപ്പുണ്ടായിരുന്ന ഫ്യൂഡല്‍ സിസ്റ്റത്തിന്റെ രീതിയിലായിരുന്നു മലബാറിലെ നടപടി (ബ്രിട്ടീഷ് പ്രവേശനംവരെ) എന്നു പറഞ്ഞിരിക്കുന്നു.

Read More »

നായന്മാരുടെ ഔല്‍കൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും

ബ്രാഹ്മണശബ്ദവും അന്യോന്യം വളരെ ദൂരത്തിലാകയാല്‍ ബ്രാഹ്മണശബ്ദത്തിന്റെ ദേശത്തു മലയാളനാടും മലയാളനാട്ടില്‍ ബ്രാഹ്മണശബ്ദവും വരുവാന്‍ പാടില്ലാ. രണ്ടു ശബ്ദങ്ങളും ചേര്‍ന്ന് 'മലയാളബ്രാഹ്മണര്‍' എന്നൊരു വാക്ക് ഉണ്ടായി ഈ നാട്ടില്‍ വളരെക്കാലമായിട്ടു നടപ്പില്‍ വന്നിരിക്കയാല്‍ ഇതിലേക്ക് ഏതെങ്കിലും മാര്‍ഗ്ഗവും ആവശ്യവും കൂടാതെ കഴികയില്ലെന്നുള്ളതു നിശ്ചയംതന്നെ.

Read More »

നായന്മാരുടെ സ്ഥാനമാനദാതാക്കള്‍ ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ അല്ല

ധം ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ ആണ് നായന്മാരുടെ സ്ഥാനമാനദാതാക്കന്മാരെന്നുള്ള കേരളമാഹാത്മ്യാദി സിദ്ധാന്തത്തെപ്പറ്റി ആലോചിക്കാം. കയ്മള്‍, കര്‍ത്താ, പണിക്കര്‍, മേനോന്‍, ഇല്ലം, സ്വരൂപം, പള്ളിച്ചാന്‍ തുടങ്ങിയുള്ള എല്ലാ നായന്മാരെയും പൊതുവെ ശൂദ്രരാക്കി ഗണിച്ച് അവരില്‍ ഓരോരുത്തര്‍ക്കുള്ള സ്ഥാനമാനങ്ങളെ ഭാര്‍ഗ്ഗവന്‍ അല്ലെങ്കില്‍ ബ്രാഹ്മണര്‍ കൊടുത്തതായിട്ടാണ് പറയുന്നത്.

Read More »