Tag Archives: chattampiswamikal

മലയാളഭൂമി ഭാര്‍ഗ്ഗവനുള്ളതല്ല

കൈയില്‍ (ഒഴിയാതെ) വാളുള്ളവരായി നാകന്മാരെന്ന പ്രഭുക്കന്മാരാല്‍ എല്ലായ്‌പ്പോഴും ഭരിക്കപ്പെടുകയാലും വാള്‍പ്രയോഗവും അതിലേക്ക് അധികചാതുര്യപ്രചാരവും ഉള്ളതിനാലും (ഈ മലയാളഭൂമിക്ക്) അസിപ്രസ്ഥം എന്ന നാമം സിദ്ധിച്ചു.'

Read More »

പരശുരാമന്‍ മലയാളഭൂമിയെ ദാനംചെയ്തിട്ടില്ല

കേരളോല്പത്തി, കേരളമാഹാത്മ്യം, മുതലായവയില്‍, കന്യാകുമാരി മുതല്‍ വടക്ക് കാഞ്ഞരോട്ടുപുഴ വരെ 32 മലയാളഗ്രാമമടങ്ങിയ തെക്കേ മലയാളദേശത്തെക്കുറിച്ചുള്ള സകല സംഗതികളേയും സഹ്യാദ്രിഖണ്ഡത്തില്‍ സുബ്രഹ്മണ്യം മുതല്‍ ഗോകര്‍ണ്ണംവരെ എന്നും സുബ്രഹ്മണ്യത്തിനു സമീപമുള്ളതായ ഉത്തരകന്യാകുമാരിമുതല്‍ നാസികാത്ര്യംബകംവരെയെന്നും അതിര്‍ത്തിനിര്‍ണ്ണയം കാണുന്നു.

Read More »

മലയാളബ്രാഹ്മണരെ പരശുരാമന്‍ കൊണ്ടുവന്നിട്ടില്ല

പരശുരാമനില്‍നിന്നും ദാനം വാങ്ങിയതുകൊണ്ടു ബ്രാഹ്മണര്‍ക്ക് പതിത്വം സംഭവിക്കണമെങ്കില്‍ ദാനം ചെയ്യുന്നതിനുമുമ്പ് അദ്ദേഹത്തിനു പതിത്വം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ മലയാളഭൂമിദാനത്തിനുമുമ്പുതന്നെ അനേകം മഹാദാനങ്ങളും മറ്റും നടത്തിയിട്ടുള്ള ദിവ്യശ്രീമാനായ പരശുരാമനു പതിത്വം ഒരിക്കലും ഉണ്ടെന്നു വരുന്നതല്ല.

Read More »

ദാനകാരണനിഷേധം

'മാതൃഹത്തിപാപത്തിന് ക്ഷത്രിയരേയും കാര്‍ത്തവീര്യാര്‍ജ്ജുനനേയും കൊന്ന് ഏകശാസനയോടുകൂടി രാജ്യപരിപാലനം ചെയ്യണം,' എന്നിങ്ങനെ മഹര്‍ഷിമാര്‍ വിധിച്ചപോലെ അദ്ദേഹം ചെയ്തു. അതുകൊണ്ടും, ആയതു ശിഷ്ടപരിപാലനത്തിനുവേണ്ടിയുള്ള ദുഷ്ടനിഗ്രഹമായി പറയപ്പെട്ടിരിക്കയാലും, ലോകരക്ഷകന്മാര്‍ ധനജനയൗവനഗര്‍വ്വിഷ്ഠന്മാരായ ലൗകികരുടെ ബോധത്തിനായിട്ടു പാപശാന്തിക്കെന്നപോലെ പുണ്യകര്‍മ്മങ്ങള്‍ ചെയ്ക പതിവുള്ളതിനാലും ഭാര്‍ഗ്ഗവനില്‍ പാപലേശമില്ല.

Read More »

അവതാരിക – പ്രാചീനമലയാളം

'അനേകായിരം മനുഷ്യരില്‍ ഒരാള്‍ ആത്മസാക്ഷാത്കാരത്തിനുവേണ്ടി ശ്രമിക്കുന്നു. അങ്ങനെ ശ്രമിക്കുന്ന അനേകരില്‍ ഒരാള്‍ അതു നേടിയെന്നുവരാം' - എന്നുള്ള ഗീതാവചനമനുസരിച്ചു നോക്കുമ്പോള്‍ ആത്മാവ് എല്ലാവര്‍ക്കുമുണ്ടെങ്കിലും 'ആത്മബോധമുള്ള ഒരു വ്യക്തി ഉണ്ടാവുകയെന്നത് തുലോം അപൂര്‍വ്വസംഭവമാണ്.

Read More »

യുക്തിവിചാരം

വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അര്‍ത്ഥത്തെ നല്ല പോലെ അറിയാത്തവന്‍ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു-എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു.

Read More »

പ്രമാണാന്തരവിചാരം

അവരവര്‍ക്കു തക്കതായ പ്രവൃത്തികള്‍ ഉള്ള ദ്വിജന്മാരായ മൂന്നു വര്‍ണ്ണക്കാരും പഠിക്കട്ടെ. പഠിപ്പിക്കുന്നതു ബ്രാഹ്മണനല്ലാതെ ഇതരന്മാര്‍ ചെയ്യേണ്ടതല്ലാ എന്നത് നിശ്ചയം. സകലര്‍ക്കും ക്രമപ്രകാരമുള്ള ജീവനോപായങ്ങളെ ബ്രാഹ്മണന്‍ കല്പിക്കട്ടെ. ബ്രാഹ്മണന്‍ ഇതരന്മാര്‍ക്കു കല്പിച്ചു താനും അനുഷ്ഠിക്കട്ടെ-എന്നു പറയുന്നതല്ലാതെ ശൂദ്രന്‍ വേദാധ്യയനം ചെയ്തുകൂടാ എന്നു സ്പഷ്ടമായി നിഷേധിക്കുന്നില്ല.

Read More »

അധികാരനിരൂപണം

വേദത്തില്‍തന്നെ ഒന്നിനൊന്നു വിരോധമായ രണ്ടു മാര്‍ഗ്ഗങ്ങളെ പറഞ്ഞിരുന്നാല്‍ അവ രണ്ടും സമഗൗരവമായി സമ്മതിക്കപ്പെടേണ്ടതാണെന്നു വിധിച്ചിരിക്കുന്നു. ഈ വിധിയാല്‍ വേദത്തില്‍ ഒരു സ്ഥലത്തു ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും പാടില്ലാ എന്നു വിധിച്ചിരുന്നാല്‍പോലും മറ്റുള്ള ഭാഗങ്ങളില്‍ ആദരിച്ചിരിക്കുന്ന ആചാരബലത്താല്‍ ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും ചെയ്യാമെന്നു നിര്‍വ്വിവാദമായി ഏര്‍പ്പെടുന്നു. ഇപ്രകാരം വേദത്തിനാല്‍ യാതൊരു തടസ്സവും ഇല്ലെന്നു സിദ്ധിച്ചു.

Read More »

വേദപ്രാമാണ്യം

ദേവദത്തന്‍ ഭക്ഷിച്ചതിനെ ഞാന്‍ നേരിട്ടുകണ്ട പക്ഷത്തില്‍ അതിനെക്കുറിച്ച് എനിക്കുണ്ടായ ജ്ഞാനം പ്രത്യക്ഷപ്രമാണജനിതമാകും. അവന്റെ വയറു വീര്‍ത്തിരിക്കകൊണ്ടു ഭക്ഷിച്ചിരിക്കണം എന്നാണൂഹിക്കുന്നതെങ്കില്‍, അത് അനുമാനജന്യജ്ഞാനമാകും. അവന്‍ ഭക്ഷിച്ചതായി പലരും പറഞ്ഞു ഞാന്‍ കേട്ടുവെങ്കില്‍ അതു ശബ്ദജന്യജ്ഞാനമാകും. ഒരുത്തന്റെ വയറു വീര്‍ത്തിരിക്കുന്നതിന് കാരണം ഭക്ഷണം മാത്രമല്ല. വായു, അജീര്‍ണ്ണം ഈ കാരണാന്തരങ്ങളും അതിനു സംഭവിക്കാവുന്നതാണ്. അതിനാല്‍ ഭക്ഷിച്ചതായിരിക്കാമെന്നു സിദ്ധാന്തിച്ചാല്‍ പലപ്പോഴും തെറ്റിപ്പോയി എന്നുവരും, ഭക്ഷിച്ചതായി മറ്റൊരുവന്‍ പറയുമ്പോള്‍ അങ്ങനെ പറയുന്നവന്‍തന്നെ ശരിയായി ഗ്രഹിക്കാതിരുന്നു എന്നും വരാം.

Read More »

വേദസ്വരൂപം

ധര്‍മ്മാധര്‍മ്മജ്ഞാനമുണ്ടാകുന്നതിലേക്ക് ഈശ്വരന്‍തന്നെ ദയവു ചെയ്തു വേദമെന്ന ഒരു പുസ്തകത്തെ നമുക്കു തന്നുവെന്നു വിശ്വസിച്ചിരിക്കുന്നവരെല്ലാവരും ശ്രൗതന്മാരാണ്. ഇപ്രകാരമല്ലാതെ ഈശ്വരന്‍ ഒരുത്തന്‍തന്നെ രക്ഷിതാവെന്നും, അദ്ദേഹം സൃഷ്ടിച്ച പ്രപഞ്ചംതന്നെ വേദമെന്നും വിശ്വസിച്ചിരിക്കുന്നവര്‍ പ്രപഞ്ചവേദികളാണ്.

Read More »

പ്രസ്താവന – അദ്വൈതചിന്താപദ്ധതി

മോക്ഷപ്രാപ്തിക്കു ലോകത്തിലുള്ള അനേകമതങ്ങള്‍ വിവിധമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അവയിലെല്ലാം പ്രാധാന്യമര്‍ഹിക്കുന്നത് ജ്ഞാനയോഗമാകുന്നു.

Read More »

അദ്ധ്യാരോപാപവാദങ്ങള്‍ (1)

അഖണ്ഡ പരിപൂര്‍ണ്ണസച്ചിദാനന്ദമായി പ്രകാശിക്കുന്ന ബ്രഹ്മവസ്തുവില്‍, രജ്ജുവില്‍ സര്‍പ്പം, സ്ഥാണുവില്‍ പുരുഷന്‍, കാനലില്‍ ജലം, ശുക്തിയില്‍ രജതം, ആകാശത്തില്‍ കൃഷ്ണവര്‍ണ്ണം മുതലായവ ആരോപിതങ്ങളായി തോന്നുന്നതുപോലെ മൂലപ്രകൃതി എന്നൊരു ശക്തി വിവര്‍ത്തമായി ചേഷ്ടിച്ചു. ആ മൂലപ്രകൃതിയില്‍നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താല്‍ സത്ത്വം രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങള്‍ ഉണ്ടായി.അവയില്‍ സത്ത്വം ഉത്തമവും, രജസ്സ് മദ്ധ്യമവും, തമസ്സ് അധമവുമാകുന്നു.

Read More »

ശരീരതത്ത്വസംഗ്രഹം (2)

ബ്രഹ്മചൈതന്യൈകദേശസ്ഥമായി സ്ഥിതിചെയ്യുന്ന മൂലപ്രകൃതിയെന്ന മായാശക്തിയുടെ ചേഷ്ടനിമിത്തം ശബ്ദസ്പര്‍ശ രൂപരസഗന്ധങ്ങളെന്ന അഞ്ചുവിഷയങ്ങള്‍ അഞ്ചു ഭ്രൂതങ്ങളായും ആ ഭ്രൂതങ്ങള്‍ അനേകഭേദഭിന്നചരാചര (സ്ഥാവരജംഗമ) രൂപ പ്രപഞ്ചമായുംഭവിച്ചു. ഈ പ്രപഞ്ചകല്പനയ്ക്ക് കാരണം പഞ്ചഭ്രൂത സമ്മിശ്രമായും പിണ്ഡാകാരമായുമിരിക്കുന്ന ശരീരം തന്നെയാണ് .

Read More »

ജഗന്‍മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും (3)

ഇന്ദ്രിയങ്ങള്‍ വഴി അനുഭവപ്പെടുമ്പോള്‍ ഉണ്ടെന്നു തോന്നുന്ന പദാര്‍ത്ഥങ്ങളെല്ലാം സത്താണെന്നു വിശ്വസിക്കുന്നതു ശരിയല്ലെന്നു മനസ്സിലാക്കണം. അതുപോലെ ഇന്ദ്രിയങ്ങള്‍ വഴി അറിയപ്പെടാത്ത പദാര്‍ത്ഥങ്ങള്‍ അസത്താണെന്നുള്ള വിചാരവും ശരിയല്ല.

Read More »

തത്ത്വമസി മഹാവാക്യോപദേശം (4)

തത്ത്വമസി:- ഈ മഹാവാക്യത്തില്‍ തത്,ത്വം, അസി, എന്നീ മൂന്നു പദങ്ങളുണ്ട്. അവയുടെ അര്‍ത്ഥം: -തത്=അത്. ത്വം=നീ. അസി=ആകുന്നു. ഇങ്ങനെയാണ്. ഇവയില്‍ 'അത്'എന്നത് ഈശ്വരനേയും 'നീ' എന്നത് ജീവനേയും 'ആകുന്നു' എന്നത് രണ്ടിനും കൂടിയുള്ള (ജീവനും ഈശ്വരനും തമ്മിലുള്ള) ഐക്യത്തേയും (ശിവത്തേയും) കുറിക്കുന്നു. ഇത്രയും കൊണ്ടു 'നീ ഈശ്വരനാകുന്നു' എന്ന അര്‍ത്ഥം സിദ്ധിക്കുന്നു.

Read More »

ചതുര്‍വ്വേദ മഹാവാക്യങ്ങള്‍ (5)

അഹം ബ്രഹ്മാസ്മി, ഈ വാക്യത്തില്‍ അഹം (ഞാന്‍) ബ്രഹ്മ( ബ്രഹ്മം), 'ആസ്മി' (ആകുന്നു) ഇങ്ങനെ മൂന്നു പദങ്ങളാണുള്ളത്. ഇതില്‍ അഹം പദത്തിന്റെ വാച്യാര്‍ത്ഥം ജീവനെന്നും ലക്ഷ്യാര്‍ത്ഥം കൂടസ്ഥചൈതന്യം എന്നും ആകുന്നു. പരിപൂര്‍ണ്ണമായി ദേശകാലവസ്തു പരിച്ഛേദശൂന്യമായിരിക്കുന്ന പ്രത്യഗാത്മചൈതന്യം, ബ്രഹ്മവിദ്യയ്ക്ക് അധികാരിയായ മനുഷ്യന്റെ ബുദ്ധിക്കു സാക്ഷിയായി നിന്ന് ഹൃദയകമലത്തില്‍ അഹം, അഹം എന്നു സ്ഫുരിച്ചുകൊണ്ടിരിക്കും. അതിനാല്‍ ആകൂടസ്ഥചൈതന്യത്തിന് അഹമെന്ന നാമമുണ്ടായി.

Read More »

ശ്രുതിസാരമഹാവാക്യപ്രകരണം (6)

സ്വാനുഭവവും- താന്‍ മാത്രമായിരിക്കുന്നു എന്ന നിശ്ചയവും നശിച്ചു ദോഷരഹിതമായും അനിര്‍വ്വചനീയമായുമിരിക്കുന്ന സത്താസാമാന്യാവസ്ഥയാണ് സ്വാനുഭവാതീതം. അത് അത്രെ ബ്രഹ്മസ്വരൂപം.

Read More »

ഗുണാധിക്യജന്യ ആരോപ സൂക്ഷ്മ നിരൂപണ പ്രകരണം (2)

Nijanandavilasam - Sree Chattampi Swamikal

സ്ഥൂലവ്യാപകമായ അഹന്തയെ സ്ഥൂലത്തീന്നു വേറായിട്ടും, അപ്രകാരം സ്ഥൂലത്തീന്നു വേറായി സൂക്ഷ്മത്തെ വ്യാപിച്ചതായി ഇരിക്കുന്ന ആ അഹന്തയെത്തന്നെ സൂക്ഷ്മത്തിനു വേറാക്കി അതിനെത്തന്നെ ആ സൂക്ഷ്മത്തിന്നു കാരണമായും, സ്ഥൂലസൂക്ഷ്മബീജമായ ആ കാരണത്തെ വ്യാപിച്ച അഹന്തയെ ആ കാരണത്തീന്നു വേറായും, അഹംപദാര്‍ത്ഥമെന്നു കാണണം. അപ്രകാരം കാണുകില്‍ ആ ആവരണവിക്ഷേപ ശക്തികളും അവറ്റാല്‍ തോന്നിയ മൂന്നവസ്ഥകളും തന്നില്‍ നിന്നു വേറായിട്ടു തോന്നി അനാത്മവസ്തുക്കളായി നിഷേധിക്കപ്പെടും.

Read More »

ബ്രഹ്മേശജീവജഗദ്വിശേഷണ നിരൂപണ പ്രകരണം (3)

Nijanandavilasam - Sree Chattampi Swamikal

അഖണ്ഡ പരിപൂര്‍ണ്ണാത്മാനന്ദ സുധാസമുദ്രത്തില്‍ ഇല്ലാതെ അടങ്ങിയ പ്രപഞ്ചകോലാഹലത്തോടുകൂടിയ, നിര്‍ഭവമാകുന്ന മാഹാത്മ്യത്തെ അടഞ്ഞ പുരുഷധൗരേയ! (പുരുഷശ്രേഷ്ഠന്‍) നീ കൃത്യകൃത്യനായി ഭവിച്ചു. ഈ മഹാഭാഗ്യോദയം മറ്റൊരുത്തര്‍ക്കും ദുര്‍ലഭംതന്നെയാണ്.

Read More »