കൃതികള്‍

പീഠിക – ആദിഭാഷ

'ആദിഭാഷാസിദ്ധാന്തം' ഭാഷാവിജ്ഞാനീയത്തിലെ ആദരണീയമായ ഒരു സിദ്ധാന്തമായി ഇന്നു പരിഗണിക്കപ്പെടുന്നില്ല. ലോകത്തെ എല്ലാ ഭാഷകളുടേയും മൂലം ആദിദ്രാവിഡമാണെന്ന ചട്ടമ്പിസ്വാമികളുടെ സിദ്ധാന്തം സ്വീകാര്യമല്ല. ഒരു പക്ഷേ ചട്ടമ്പിസ്വാമികള്‍ ഇങ്ങനെയൊരു നിലപാടെടുത്തത് സംസ്‌കൃതം സകലഭാഷകളുടെയും മൂലമാണെന്ന വാദഗതിക്കു മറുപുറം എന്ന മട്ടിലാകാം.

Read More »

അനുബന്ധങ്ങള്‍ (പ്രാചീനമലയാളം)

ഭാഷ്യം യഥാമനുഷ്യാധികാര നിയമമപോദ്യ ദേവാ ദീനാമപി വിദ്യാസ്വധികാര ഉക്തസ്തഥൈവ ദ്വിജാത്യധികാരനിയമാപവാദേന ശൂദ്രസ്യാപ്യധികാരസ്സ്യാദിത്യേ താം ആശങ്കാം നിവര്‍ത്തയിതുമിദമധികരണമാരഭ്യതേ.

Read More »

ചാതുര്‍വര്‍ണ്യാഭാസവും ബ്രാഹ്മണമതവും

ബ്രാഹ്മണന്‍ വിവാഹംചെയ്ത ശൂദ്രസ്ത്രീയില്‍ ജനിച്ച കന്യക ബ്രാഹ്മണനെത്തന്നെ വിവാഹംചെയ്തിട്ട് അവള്‍ക്കും പുത്രികള്‍ ജനിച്ച് അവരും അപ്രകാരം തന്നെ ഏഴു തലമുറവരെ ബ്രാഹ്മണനെത്തന്നെ വിവാഹം ചെയ്തുകൊണ്ടുവന്നാല്‍ ഏഴാമതു തലമുറയില്‍ ജനിച്ചവര്‍ ബ്രാഹ്മണജാതിയായിത്തീരുന്നു.

Read More »

ചാതുര്‍വര്‍ണ്യം

ചാതുര്‍വര്‍ണ്യത്തിനെ രണ്ടായി പിരിക്കാം. അവയില്‍ ഒന്ന് ഗുണകര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയും മറ്റേതു കുക്ഷിപൂരണമതത്തെ അടിസ്ഥാനപ്പെടുത്തിയും ഇരിക്കുന്നു.

Read More »

ശൂദ്രശബ്ദം

ശൂദ്രാദിപദങ്ങള്‍ തമിഴ് ഭാഷയില്‍ ചിതൈച്ചൊല്ലായിരിക്കുന്നതിനാല്‍ സംസ്‌കൃതഭാഷയിലുള്ളവതന്നെ എന്നു തെളിയുന്നു

Read More »

നായന്മാരെപ്പറ്റി ചരിത്രകാലത്തില്‍ വിദേശീയന്മാര്‍ക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങള്‍

മലയാളദേശത്തെപ്പറ്റി നല്ല പരിചയം സിദ്ധിച്ചിരുന്ന അഞ്ജകണ്ടിയിലെ മിസ്റ്റര്‍ മര്‍ഡാക്ക് ബ്രൗണ്‍ എന്നയാള്‍ 19-ാം ശതവര്‍ഷാരംഭത്തില്‍ 'മിസ്റ്റര്‍ ഫ്രാന്‍സിസ് ബുക്കനന്‍' എന്നയാള്‍ക്കയച്ച എഴുത്തില്‍ രാജശക്തിയെ കുറിക്കുന്നതായി ഫ്രാന്‍സിലും മറ്റും നടപ്പുണ്ടായിരുന്ന ഫ്യൂഡല്‍ സിസ്റ്റത്തിന്റെ രീതിയിലായിരുന്നു മലബാറിലെ നടപടി (ബ്രിട്ടീഷ് പ്രവേശനംവരെ) എന്നു പറഞ്ഞിരിക്കുന്നു.

Read More »

നായന്മാരുടെ ഔല്‍കൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും

ബ്രാഹ്മണശബ്ദവും അന്യോന്യം വളരെ ദൂരത്തിലാകയാല്‍ ബ്രാഹ്മണശബ്ദത്തിന്റെ ദേശത്തു മലയാളനാടും മലയാളനാട്ടില്‍ ബ്രാഹ്മണശബ്ദവും വരുവാന്‍ പാടില്ലാ. രണ്ടു ശബ്ദങ്ങളും ചേര്‍ന്ന് 'മലയാളബ്രാഹ്മണര്‍' എന്നൊരു വാക്ക് ഉണ്ടായി ഈ നാട്ടില്‍ വളരെക്കാലമായിട്ടു നടപ്പില്‍ വന്നിരിക്കയാല്‍ ഇതിലേക്ക് ഏതെങ്കിലും മാര്‍ഗ്ഗവും ആവശ്യവും കൂടാതെ കഴികയില്ലെന്നുള്ളതു നിശ്ചയംതന്നെ.

Read More »

നായന്മാരുടെ സ്ഥാനമാനദാതാക്കള്‍ ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ അല്ല

ധം ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ ആണ് നായന്മാരുടെ സ്ഥാനമാനദാതാക്കന്മാരെന്നുള്ള കേരളമാഹാത്മ്യാദി സിദ്ധാന്തത്തെപ്പറ്റി ആലോചിക്കാം. കയ്മള്‍, കര്‍ത്താ, പണിക്കര്‍, മേനോന്‍, ഇല്ലം, സ്വരൂപം, പള്ളിച്ചാന്‍ തുടങ്ങിയുള്ള എല്ലാ നായന്മാരെയും പൊതുവെ ശൂദ്രരാക്കി ഗണിച്ച് അവരില്‍ ഓരോരുത്തര്‍ക്കുള്ള സ്ഥാനമാനങ്ങളെ ഭാര്‍ഗ്ഗവന്‍ അല്ലെങ്കില്‍ ബ്രാഹ്മണര്‍ കൊടുത്തതായിട്ടാണ് പറയുന്നത്.

Read More »

മലയാളഭൂമി ഭാര്‍ഗ്ഗവനുള്ളതല്ല

കൈയില്‍ (ഒഴിയാതെ) വാളുള്ളവരായി നാകന്മാരെന്ന പ്രഭുക്കന്മാരാല്‍ എല്ലായ്‌പ്പോഴും ഭരിക്കപ്പെടുകയാലും വാള്‍പ്രയോഗവും അതിലേക്ക് അധികചാതുര്യപ്രചാരവും ഉള്ളതിനാലും (ഈ മലയാളഭൂമിക്ക്) അസിപ്രസ്ഥം എന്ന നാമം സിദ്ധിച്ചു.'

Read More »

പരശുരാമന്‍ മലയാളഭൂമിയെ ദാനംചെയ്തിട്ടില്ല

കേരളോല്പത്തി, കേരളമാഹാത്മ്യം, മുതലായവയില്‍, കന്യാകുമാരി മുതല്‍ വടക്ക് കാഞ്ഞരോട്ടുപുഴ വരെ 32 മലയാളഗ്രാമമടങ്ങിയ തെക്കേ മലയാളദേശത്തെക്കുറിച്ചുള്ള സകല സംഗതികളേയും സഹ്യാദ്രിഖണ്ഡത്തില്‍ സുബ്രഹ്മണ്യം മുതല്‍ ഗോകര്‍ണ്ണംവരെ എന്നും സുബ്രഹ്മണ്യത്തിനു സമീപമുള്ളതായ ഉത്തരകന്യാകുമാരിമുതല്‍ നാസികാത്ര്യംബകംവരെയെന്നും അതിര്‍ത്തിനിര്‍ണ്ണയം കാണുന്നു.

Read More »

മലയാളബ്രാഹ്മണരെ പരശുരാമന്‍ കൊണ്ടുവന്നിട്ടില്ല

പരശുരാമനില്‍നിന്നും ദാനം വാങ്ങിയതുകൊണ്ടു ബ്രാഹ്മണര്‍ക്ക് പതിത്വം സംഭവിക്കണമെങ്കില്‍ ദാനം ചെയ്യുന്നതിനുമുമ്പ് അദ്ദേഹത്തിനു പതിത്വം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ മലയാളഭൂമിദാനത്തിനുമുമ്പുതന്നെ അനേകം മഹാദാനങ്ങളും മറ്റും നടത്തിയിട്ടുള്ള ദിവ്യശ്രീമാനായ പരശുരാമനു പതിത്വം ഒരിക്കലും ഉണ്ടെന്നു വരുന്നതല്ല.

Read More »

ദാനകാരണനിഷേധം

'മാതൃഹത്തിപാപത്തിന് ക്ഷത്രിയരേയും കാര്‍ത്തവീര്യാര്‍ജ്ജുനനേയും കൊന്ന് ഏകശാസനയോടുകൂടി രാജ്യപരിപാലനം ചെയ്യണം,' എന്നിങ്ങനെ മഹര്‍ഷിമാര്‍ വിധിച്ചപോലെ അദ്ദേഹം ചെയ്തു. അതുകൊണ്ടും, ആയതു ശിഷ്ടപരിപാലനത്തിനുവേണ്ടിയുള്ള ദുഷ്ടനിഗ്രഹമായി പറയപ്പെട്ടിരിക്കയാലും, ലോകരക്ഷകന്മാര്‍ ധനജനയൗവനഗര്‍വ്വിഷ്ഠന്മാരായ ലൗകികരുടെ ബോധത്തിനായിട്ടു പാപശാന്തിക്കെന്നപോലെ പുണ്യകര്‍മ്മങ്ങള്‍ ചെയ്ക പതിവുള്ളതിനാലും ഭാര്‍ഗ്ഗവനില്‍ പാപലേശമില്ല.

Read More »

അവതാരിക – പ്രാചീനമലയാളം

'അനേകായിരം മനുഷ്യരില്‍ ഒരാള്‍ ആത്മസാക്ഷാത്കാരത്തിനുവേണ്ടി ശ്രമിക്കുന്നു. അങ്ങനെ ശ്രമിക്കുന്ന അനേകരില്‍ ഒരാള്‍ അതു നേടിയെന്നുവരാം' - എന്നുള്ള ഗീതാവചനമനുസരിച്ചു നോക്കുമ്പോള്‍ ആത്മാവ് എല്ലാവര്‍ക്കുമുണ്ടെങ്കിലും 'ആത്മബോധമുള്ള ഒരു വ്യക്തി ഉണ്ടാവുകയെന്നത് തുലോം അപൂര്‍വ്വസംഭവമാണ്.

Read More »

യുക്തിവിചാരം

വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അര്‍ത്ഥത്തെ നല്ല പോലെ അറിയാത്തവന്‍ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു-എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു.

Read More »

പ്രമാണാന്തരവിചാരം

അവരവര്‍ക്കു തക്കതായ പ്രവൃത്തികള്‍ ഉള്ള ദ്വിജന്മാരായ മൂന്നു വര്‍ണ്ണക്കാരും പഠിക്കട്ടെ. പഠിപ്പിക്കുന്നതു ബ്രാഹ്മണനല്ലാതെ ഇതരന്മാര്‍ ചെയ്യേണ്ടതല്ലാ എന്നത് നിശ്ചയം. സകലര്‍ക്കും ക്രമപ്രകാരമുള്ള ജീവനോപായങ്ങളെ ബ്രാഹ്മണന്‍ കല്പിക്കട്ടെ. ബ്രാഹ്മണന്‍ ഇതരന്മാര്‍ക്കു കല്പിച്ചു താനും അനുഷ്ഠിക്കട്ടെ-എന്നു പറയുന്നതല്ലാതെ ശൂദ്രന്‍ വേദാധ്യയനം ചെയ്തുകൂടാ എന്നു സ്പഷ്ടമായി നിഷേധിക്കുന്നില്ല.

Read More »

അധികാരനിരൂപണം

വേദത്തില്‍തന്നെ ഒന്നിനൊന്നു വിരോധമായ രണ്ടു മാര്‍ഗ്ഗങ്ങളെ പറഞ്ഞിരുന്നാല്‍ അവ രണ്ടും സമഗൗരവമായി സമ്മതിക്കപ്പെടേണ്ടതാണെന്നു വിധിച്ചിരിക്കുന്നു. ഈ വിധിയാല്‍ വേദത്തില്‍ ഒരു സ്ഥലത്തു ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും പാടില്ലാ എന്നു വിധിച്ചിരുന്നാല്‍പോലും മറ്റുള്ള ഭാഗങ്ങളില്‍ ആദരിച്ചിരിക്കുന്ന ആചാരബലത്താല്‍ ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും ചെയ്യാമെന്നു നിര്‍വ്വിവാദമായി ഏര്‍പ്പെടുന്നു. ഇപ്രകാരം വേദത്തിനാല്‍ യാതൊരു തടസ്സവും ഇല്ലെന്നു സിദ്ധിച്ചു.

Read More »

വേദപ്രാമാണ്യം

ദേവദത്തന്‍ ഭക്ഷിച്ചതിനെ ഞാന്‍ നേരിട്ടുകണ്ട പക്ഷത്തില്‍ അതിനെക്കുറിച്ച് എനിക്കുണ്ടായ ജ്ഞാനം പ്രത്യക്ഷപ്രമാണജനിതമാകും. അവന്റെ വയറു വീര്‍ത്തിരിക്കകൊണ്ടു ഭക്ഷിച്ചിരിക്കണം എന്നാണൂഹിക്കുന്നതെങ്കില്‍, അത് അനുമാനജന്യജ്ഞാനമാകും. അവന്‍ ഭക്ഷിച്ചതായി പലരും പറഞ്ഞു ഞാന്‍ കേട്ടുവെങ്കില്‍ അതു ശബ്ദജന്യജ്ഞാനമാകും. ഒരുത്തന്റെ വയറു വീര്‍ത്തിരിക്കുന്നതിന് കാരണം ഭക്ഷണം മാത്രമല്ല. വായു, അജീര്‍ണ്ണം ഈ കാരണാന്തരങ്ങളും അതിനു സംഭവിക്കാവുന്നതാണ്. അതിനാല്‍ ഭക്ഷിച്ചതായിരിക്കാമെന്നു സിദ്ധാന്തിച്ചാല്‍ പലപ്പോഴും തെറ്റിപ്പോയി എന്നുവരും, ഭക്ഷിച്ചതായി മറ്റൊരുവന്‍ പറയുമ്പോള്‍ അങ്ങനെ പറയുന്നവന്‍തന്നെ ശരിയായി ഗ്രഹിക്കാതിരുന്നു എന്നും വരാം.

Read More »

വേദസ്വരൂപം

ധര്‍മ്മാധര്‍മ്മജ്ഞാനമുണ്ടാകുന്നതിലേക്ക് ഈശ്വരന്‍തന്നെ ദയവു ചെയ്തു വേദമെന്ന ഒരു പുസ്തകത്തെ നമുക്കു തന്നുവെന്നു വിശ്വസിച്ചിരിക്കുന്നവരെല്ലാവരും ശ്രൗതന്മാരാണ്. ഇപ്രകാരമല്ലാതെ ഈശ്വരന്‍ ഒരുത്തന്‍തന്നെ രക്ഷിതാവെന്നും, അദ്ദേഹം സൃഷ്ടിച്ച പ്രപഞ്ചംതന്നെ വേദമെന്നും വിശ്വസിച്ചിരിക്കുന്നവര്‍ പ്രപഞ്ചവേദികളാണ്.

Read More »

പ്രസ്താവന – അദ്വൈതചിന്താപദ്ധതി

മോക്ഷപ്രാപ്തിക്കു ലോകത്തിലുള്ള അനേകമതങ്ങള്‍ വിവിധമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അവയിലെല്ലാം പ്രാധാന്യമര്‍ഹിക്കുന്നത് ജ്ഞാനയോഗമാകുന്നു.

Read More »